Translate

Tuesday, July 9, 2013

അഞ്ചേപത്ത് ,കിഷോർ ബസ്സ്‌ ,കുന്നംകുളംസ്റ്റാന്റ് ...[കഥ ]

 പേരുപോലെത്തന്നെ കുന്നംകുളം ബസ്സ്റ്റാൻറ്റിലാണ് ഈ കഥനടക്കുന്നത് ..,ഒന്ന് മനസ്സുവെച്ചാൽ നിങ്ങള്കും  ഇതിലെ കഥാപാത്രങ്ങളാകാം ...നിങ്ങൾ തയ്യാറാണെങ്കിൽ വരൂ ..നമുക്ക്പോകാം .. തിരക്കുപിടിച്ച കുന്നംകുളം സ്റ്റാൻന്റിലേക്ക് . ഇതിലെകഥാനായകൻ ഞാൻ തന്നെയാണ് . നിങ്ങൾ സ്റ്റാന്റിന്റെ പലഭാഗത്തായി നിന്നാൽ മതി കഥ നേരിട്ട്കാണാം .....
                                                                     സിനിമാ പോസ്ററുകൾ ഒട്ടിച്ചുംകീറിയും, ഒട്ടിച്ചുംകീറിയും വണ്ണംവച്ചുപോയ  ഒരുതൂണും ചാരി ഞാൻ നിൽക്കാൻതുടങ്ങിയിട്ട്മണിക്കൂറുകളോളം ആയി ...4.40 ന് അവൾ സ്കൂൾ വിട്ടുവരും 5.10 നുള്ള കിഷോർ  ബസ്സിൽഅവള്പോകും.  വിലപ്പെട്ട മുപ്പത് മിനുട്ടുകൾ ....,  ബസ്സുകളുടെ കോലാഹലങ്ങളും ,യാത്രക്കാരെവിളിച്ചു ബസ്സിൽകയറ്റാൻ മുറവിളികൂട്ടുന്ന കിളികളുടെ ഷബ്ദമലിനീകരണവും ,ഇഞ്ചിമിട്ടായിക്കാരുടെയും ,ലോട്ടറിവിൽപനക്കാരുടെയും ,തേങ്ങലുകളും ...മറ്റുകച്ചവടക്കാരുടെ കലപിലശബ്ദങ്ങളും ,ഒന്നും തന്നെ ഞാൻ മാത്രംകേട്ടില്ല !. 
                                                  കാലംകുറെയായി ഈപെണ്ണ്‍ എന്നെയിട്ടുവട്ടംകറക്കുന്നു . അല്ല, അവളെപറഞ്ഞിട്ടും കാര്യമില്ല .ഞാൻ അവളെ ഇഷ്ടപ്പെടുന്നകാര്യം അവളുംകൂടിഅറിയണ്ടേ ...... .
                       അധികമൊന്നുമായിട്ടില്ല ഞാൻ ഇവളെ സ്നേഹിക്കാൻ തുടങ്ങിയിട്ട് വെറും രണ്ടുവർഷം .. ! അപ്പൊപ്പിന്നെ ഇനിയുംകിടക്കുന്നു ഇഷ്ടംപറയാൻ സമയംഒത്തിരി . ഞാൻ എപ്പോ ,എന്ന് ,എങ്ങിനെ അവളെ ഇഷ്ടപെട്ടന്നു പറയുന്നില്ല ..,, മറ്റൊന്നുംകൊണ്ടല്ല  ,പറയാൻ ഇപ്പൊസമയമില്ല ..അവിളപ്പോവരും ...............
                                                               എന്നത്തെയുംപോലെ അവൾ കൃത്യം 4.40 ന് തന്നെവരും .. പച്ചതട്ടവും ക്രീംചുരിദാറുംഇട്ട് ജ്യുസ്കടയുടെ അടുത്ത്മാറിനിൽകുന്ന കുട്ടികളുടെകൂട്ടത്തിൽ അവളുണ്ടാകും ..... ''റബ്ബേ ..ഇന്നെങ്കിലും അവളെന്നെയൊന്നു നോക്കണേ ...." എന്നപ്രാർഥനയും എന്നിലുണ്ടാകും ..."
                                       കൃത്യം .........,,! പെണ്ണായാൽ ഇങ്ങനെതന്നെവേണം ... സമയം 4.40 , അവളെത്തി ,,....  എന്നെകാണാനെന്ന ആഗ്രഹത്തോടെവരുന്നപോലെയാണ് എനിക്ക്തോന്നിയത് .. എവടെ ,,!   അവൾ പതിവുപോലെതന്നെ ഞാൻ അവിടെനിൽകുന്നുണ്ടെന്ന ഒരു വിജാരവും ഇല്ലാതെ ഒരുപറ്റംസുന്ദരിക്കോതകളുടെകൂടെ മുല്ലപ്പൂപൊഴിയുന്ന പുഞ്ചിരിയുമായി  സ്ഥിരംസ്ഥലമായ ജൂസ്കടയുടെ മുന്നിലേക്ക് കയറിനിന്നു ..
                      ഈകഥയിലെ ഒരംഗമായി നിങ്ങൾപലരും അവരിലാരാകഥാനായ്കി എന്ന് തുറിച്ച്നോക്കിനില്പുണ്ടാകും ...മാൻമിഴികണ്ണ്‍ ,ചാമ്പക്കച്ച്ചുണ്ട്,തക്കാളിക്കവിള് ,ചന്ദനത്തിൽകടഞ്ഞെടുത്ത ആകാരഭംഗി ,..ഇങ്ങനെയൊക്കെ വേണമെങ്കിൽ അവളെക്കുറിച്ച് പറയാം ..., പക്ഷെ ഞാൻ പറയുന്നില്ല ,പറഞ്ഞാൽ നിങ്ങളവളെനോക്കും .  അതുവേണ്ട , അങ്ങനെമറ്റുള്ളവർ അവളെനോക്കുന്നത് എനിക്കിഷ്ടമല്ല .
                       ഞാൻ പതിവ്പോലെ കണ്ണിനിമവെട്ടാതെ അവളെ തുറിച്ചുനോക്കിനിൽപുതുടങ്ങി .5.10 നുള്ള കിഷോർ ബസ്സിൽഅവള്പോകും ഒന്നുതിരിഞ്ഞുനോക്കുകപോലുമില്ലാതെ . അത്പതിവുകാഴ്ച്ചതന്നെയാണ് .പിന്നെ ഇന്നന്താ ഇത്രപ്രത്യേകത എന്നല്ലേ...! പറയാം , ഇന്ന്ഞാൻരണ്ടുംകൽപിച്ചുള്ളവരവാണ് .എന്റെ ഇഷ്ടം ഞാനിന്നവളോട് പറയും .പക്ഷെ എന്റെ പ്രിയപെട്ടകാമുകി ഒന്നുതിരിഞ്ഞുനോക്കണ്ടേ .. പെണ്ണുങ്ങളുടെ മാനംകാക്കാൻഎന്നപോലെ അവളുടെഅഹങ്കരംകൊണ്ടുള്ള ഒരുനിൽപുണ്ടല്ലോ .. സത്യമായും അത്കണ്ടാപ്പോൾ എനിക്ക്അവിടെകിടന്നിരുന്ന ,ഇന്നലെരാത്രിയിലാരോ സമാധാനംനേടിയെടുത്ത് വലിച്ചെറിഞ്ഞ ഒരുബ്രാണ്ടിയുടെ കാലിബോട്ടൽ എടുത്ത് അവളുടെതലമണ്ടക്ക് നോക്കി ഒന്നുകൊടുക്കാൻ തോന്നി .പിന്നെ പണ്ടാരമടങ്ങാൻ പ്രേമിച്ചുപോയില്ലേന്നുകരുതി വിട്ടുകളഞ്ഞു .
                  കരിക്കാനകടവിലേക്കുള്ള കിഷോർബസ്സ് എന്റെ നെഞ്ചത്തുകൂടെകയറ്റി ജൂസുകടയുടെ മുന്നിൽവന്നുനിന്നു  .'നിന്റെ മാടപ്രാവിനെ ഞാൻകൊണ്ടുപോവാടാ '..എന്ന ഒരുആക്കിയനോട്ടം ആബസ്സിലെ ഡ്രൈവറുടെ മുകത്ത് ഞാൻ കണ്ടു . 'ദ്രോഹി !.. അവനോട് ദൈവംചൊദിക്കും .
               പച്ചതട്ടവും ക്രീംചുരിദാറും അണിഞ്ഞ ആപക്ഷിക്കൂട്ടങ്ങൾ കമ്പിയിൽതൂങ്ങി ബസ്സിൽകയറിപ്പറ്റാൻ നോക്കുന്നു .. ആകൂട്ടത്തിൽ എന്റെ പഞ്ചാരക്കിളിയും ,....ഒരു തിരിഞ്ഞുനോട്ടത്തിനായി എന്റെകണ്ണുകൾ വെമ്പൽകൊണ്ടു . എന്റെ കണ്ണുകൾനിറഞ്ഞു ..എനിക്കൊന്നും കാണാൻകഴിയാത്തത്പോലെ തോന്നി .ഞാൻ കണ്ണുകൾതുടച്ചുവീണ്ടുംതുറിച്ചുനോക്കി .എന്റെ സ്നേഹത്തെ അവളൊന്നുതിരിഞ്ഞുനോക്കുകപോലുംചെയ്തില്ല .ഒരുവട്ടംകൂടി ഞാൻകണ്ണുകൾതുടച്ചുനോക്കിയപ്പോഴേക്കും അവളെയുംകൊണ്ട് കിശോർബസ്സ്‌ പറന്നകന്നിരുന്നു .
                        ഒന്നുതിരിഞ്ഞുനോക്കാൻപോലും മനസ്സ്കാണിക്കാത്ത അവളോട്ഞ്ഞാനെങ്ങനെപറയും എന്റെയുള്ളിൽ പുകഞ്ഞുകൊണ്ടിരുന്ന ഇഷ്ടം ....എല്ലാംവിധി , ഇനിയൊരുപെണ്ണിനോടും ഈ സാഹിസികത ഞാൻകാണിക്കില്ലന്നുറപ്പിച്ചു ഞാനവിടെനിന്നും ബസ്സ്കയറി . ചിലമ്പുന്ന സ്പീക്കറിൽനിന്നും പഴയൊരുഗാനശകലം ഒഴികിവന്നു ...'മോഹങ്ങൾ മരവിച്ചു ..മോതിരക്കൈ മുരടിച്ചു ...മനസ്സുമാത്രം മനസ്സുമാത്രം ..മുരടിച്ചില്ല ....'
                          കണ്ടുനിന്നുചിരിച്ച നിങ്ങൾക്കൊന്നുംപോകാനായില്ലേ ...

                                                              ശുഭം .
                                                                                                                     റൗഫ്റഹ്മത്തുള്ള ,
                   
               

No comments:

Post a Comment

അഭിപ്രായം അറിയിക്കുക