Translate

Wednesday, September 25, 2013

സുഹറ വയസ്സ് 16 ,നാളെ നിക്കാഹ് ..(കഥ )

          സ്കൂളിലെ പുസ്തകങ്ങൾ ഓരോന്നെടുത്ത് മറിച്ച് സുഹറ പഠിക്കാൻ തുടങ്ങുമ്പോഴാണ് ടി വി യിൽ വാർത്ത‍ തുടങ്ങുന്നത് . വാർത്ത‍ തുടങ്ങിയാൽ അവൾ പുസ്തകം അടച്ച് വെച്ച് വാർത്ത‍ കേൾക്കും .അത് കഴിഞ്ഞേ പിന്നെ പഠനം തുടരുകയുള്ളൂ . രാജ്യത്തിൻറെ പൊതുകാര്യങ്ങൾ അറിയുന്നതും വിദ്യഭ്യാസത്തിന്റെ ഭാഗമാണന്നാണ് സുഹറയുടെ വിശ്വാസം .
അവൾ പതിവ് പോലെ പുസ്തകങ്ങൾ അടച്ച് വെച്ച് വാർത്ത‍ കാണാനിരുന്നു . പ്രധാന വാർത്തകളിൽ ഒന്ന് പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെ കുറിച്ചായിരുന്നു . അവൾ ആ വാർത്ത‍ വലിയ കൌതുകത്തോടെ നോക്കിയിരുന്നു . ചർച്ചകൾ പൊടി പൊടിക്കുന്നു .. പതിനാറു വയസ്സിൽ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് വിടണം .അല്ലങ്കിൽ അവർ പിഴച്ചു പോകാൻ സാദ്യത ഉണ്ട് .....ചർച്ചയിൽ പങ്കെടുത്ത ഒരുത്തന്റെ ഡയലോഗ് കേട്ട് അവൾക്ക് അമർഷം വന്നു ...അവൾ വാർത്ത‍ മുഴിവിപ്പികാതെ ടി വി ഓഫ് ചെയ്തു വെച്ചു . അവളുടെ മുഖം ചുവന്നു ..അവൾക്ക് ആരോടൊക്കെയോ ദേഷ്യമോ വെറുപ്പോ തോന്നി ..പഠിക്കാൻ ചെന്നിരുന്നപ്പോൾ അവൾക്ക് ഒന്നിനും മനസ്സ് വരുന്നില്ല .മനസ്സ് ആകെ പല പല ചിന്തകളിലേക്ക് വ്യാപിച്ച് കൊണ്ടിരുന്നു .. പുസ്തകത്തിൽ നോക്കിയിരിക്കുമ്പോൾ വാർത്തയിൽ കേട്ട വാക്കുകൾ അവളുടെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു . പഠിക്കാൻ അവൾക്ക് മനസ്സ് വരാതെ പുസ്തകങ്ങൾ അടച്ച് വെച്ച് ഉമ്മയെ സഹായിക്കാൻ അടുക്കളയിലേക്ക് പോയി .
"ഹും എന്തേ അൻറെ പഠിപ്പ് കയിഞ്ഞോ .." ചപ്പാത്തിക്ക് മാവ് കുഴച്ച് കൊണ്ടിരിക്കുകയായിരുന്നു സുഹറയുടെ ഉമ്മ .
"ക്ക് പഠിക്കാൻ തോന്നണില്ല ..ഞാൻ സുബഹിക്ക് പഠിച്ചോളാ .."
"അല്ലെങ്കിലും ഇയ്യിപ്പോ പഠിച്ചിട്ടൊന്നും കാര്യല്ല ..പഠിപ്പൊക്കെ നിർത്താറായിക്ക്ണ്.." സുഹാറടെ ഉമ്മയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി .
"പഠിപ്പ് നിർത്തെ ..!..?" സുഹറ ഉമ്മയുടെ അടുത്തേക്ക് ചേർന്ന് നിന്ന് മുഖത്തേക്കൊന്നു നോക്കി ..
"അതെ .. അടുത്ത മാസം അൻറെ നിക്കാഹാണ്  "
"നിക്കാഹോ .. ഞാനതിന് പഠിക്യല്ലേ ..ഇത് പത്താം ക്ലാസ്സാണ് ഇക്ക് പഠിക്കണം .." സുഹറാടെ കണ്ണ്‍ നിറഞ്ഞു ..
"പിന്നെ പഠിക്കണ് ..ഇൻറെ നിക്കാഹ് കയ്യുമ്പോ ഇക്ക് പതിനഞ്ച് വയസ്സാ ..അണക്കിപ്പോ പതിനാറായി .."
സുഹറ ഒന്നും മിണ്ടാതെ അവളുടെ മുറിയിൽ ചെന്നിരുന്നു ...വാർത്തയിലെ വാക്കുകൾ അവളുടെ കാതുകളിൽ വീണ്ടും മുഴങ്ങാൻ തുടങ്ങി ..കൈരണ്ടും മുഖത്ത് ചേർത്ത് വെച്ച് സുഹറ തേങ്ങി കരയാൻ തുടങ്ങി ... ' ഞാനും പിഴച്ചു പോകുന്നവളാണോ ...? ൻറെ വീട്ടെർക്ക് ന്നെ വിശ്വാസല്ലാണ്ടായാ ...? ക്ക്നി പഠിക്കാൻ പറ്റൂലെ ...?
പെണ്ണായി പിറന്നതിന്റെ പേരിൽ അവൾ ആദ്യമായി സ്വയം ശപിച്ചു . അങ്ങനെ പതിനാറാം വയസ്സിൽ തന്നെ ആരെങ്കിലും കെട്ടാൻ വന്നാൽ കെട്ടുന്നവൻ തൻറെ മയ്യത്തിനെയാകുമെന്ന് സുഹറ തീരുമാനിച്ചു . അവൾ കണ്ണുകൾ തുടച്ചു .ഒരു നെടുനിശ്വാസം വിട്ട് പുസ്തകങ്ങളെടുത്ത് ഉറക്കെ വായിച്ച് പഠിക്കാൻ തുടങ്ങി ..ശബ്ദമിടറിക്കൊണ്ടുള്ള സുഹറയുടെ വായന കേട്ടപ്പോൾ ഉമ്മ അടുക്കളയിൽ നിന്ന് എത്തിനോക്കി .........
ദിവസങ്ങൾ കടന്നു പോകുംതോറും സുഹറ ആരോടും ഒന്നും മിണ്ടാതെയായി അവളുടെ  വാക്കുകൾക്കോ ,ആഗ്രഹങ്ങൾക്കോ , സ്വപ്നങ്ങൾക്കോ ആരും വിലവെച്ചില്ല .....
നാളെ സുഹറയുടെ നിക്കാഹാണ് ..എല്ലാവരുടെയും മുഖത്ത് സന്തോഷം കൈകളിൽ മൈലാഞ്ചി മിന്നിത്തിളങ്ങി ..സുഹറയുടെ മുഖത്ത് മാത്രം പുഞ്ചിരിയില്ല . അവൾ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ...
സുഹറയുടെ കല്യാണ ദിവസം കേരളത്തിലെ എല്ലാചാനലുകളിലും പ്രധനവാർത്ത ഇതായിരുന്നു ..." കല്യാണ തലേന്ന് സുഹറ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തു ....സമൂഹത്തോടുള്ള ഒരു താക്കീതെന്ന നിലക്കുള്ള കത്തെഴുതി വെച്ചാണ് സുഹറ ആത്മഹത്യ ചെയ്തത് ....കൂടുതൽ വിശതാംഷങ്ങൾക്കായി സംഭവ സ്ഥലത്ത്നിന്നും ഞങ്ങളുടെ പ്രതിനിധി മുകേഷ് നമ്മോടൊപ്പോം ചേരുന്നു ..പറയൂ മുകേഷ് എന്താണ് സുഹറ ആത്മഹത്യ ചെയ്യാനുള്ള കാരണം ....സുഹറ എഴുതിവെച്ച കത്തിൻറെ വിശതാംഷങ്ങൾ എന്തൊക്കെയാണ് ...............?" 
".....................................................................????????????????????????????????

                ============ശുഭം ==================

                                                                                                      റൗഫ് റഹ്മത്തുള്ള ,





Friday, September 20, 2013

മനസ്സ് മാന്ത്രികനായപ്പോൾ (കഥ)

              സാമാന്യം സമ്പത്തുള്ള കുടുംബത്തിലാണ് ബാബു ജനിച്ചത് . എന്നിട്ടും ചെറുപ്പം മുതലേ പണമുണ്ടാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു ബാബു . യൗവ്വനത്തിന്റെ ചുടുചോര തിളച്ചു തുടങ്ങുമ്പോഴേക്കും ഗൾഫിലേക്ക് ബാബു പറന്നു. ഒരേ ഒരു ലക്ഷ്യം .. എങ്ങിനെയെങ്കിലും പണമുണ്ടാക്കണം ....
ബാബു പണമുണ്ടാക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ അമ്മ കൂടെപ്പിറന്നവർ എന്നിങ്ങനെയുള്ള ബന്ധങ്ങളെ വേണ്ടാതാവാൻ തുടങ്ങി . പകരം സ്വന്തം കാര്യം സിന്ദാബാദ് എന്ന ആശയം സ്വീകരിച്ചു . പലപ്പോഴും തൻറെ  സുഖ സൗകര്യങ്ങൾക്കു വേണ്ടി ബാബു അച്ഛനോടും അമ്മയോടും വഴക്കിട്ടു ..അവരെ വേദനിപ്പിച്ചു . പണത്തിൻറെ മുന്നിൽ ബാബുവിന് ഒന്നും ഒന്നുമല്ലായിരുന്നു .
മൂന്നു വർഷത്തെ ഗൾഫ് ജീവിതം കൊണ്ട് ബാബു അത്യാവിശ്യം കുറച്ച് പണമുണ്ടാക്കി . പിന്നെ ഒന്നും നോക്കിയില്ല .നല്ലൊരു സുന്ദരിയെ കെട്ടി .കുടുംബ  മഹിമയൊന്നും ബാബു നോക്കിയില്ല .പെണ്ണ് വീട്ടുകാർക്ക് പണമുണ്ടോന്നു മാത്രം നോക്കി . വീട്ടുകാരുടേയും കുടുംബക്കാരുടെയും എതിർപ്പുകളെ പണമാണ് എല്ലാത്തിലും വലുതെന്ന തത്വം കൊണ്ട് നേരിട്ടു . പലരുടെയും അനിഷ്ടത്തോടെ വിവാഹം കഴിഞ്ഞു . കേവലം ഒരുമാസം മാത്രം മധുവിധു കൊണ്ടാടി .വീണ്ടും പണമുണ്ടാക്കാനായി ഗൾഫിലേക്ക് .
 വർഷങ്ങൾ പലതും കടന്നു പോയി .ഭാര്യയുമായി ബാബു വിദേശത്ത് കൂടി .മക്കൾ മൂന്നായി ..പണം വാരിക്കൂട്ടി ..ഗൾഫിൽ നല്ല ബിസ്നെസ്സ് കാരനായി .ബാബു ലക്ഷ്യം കണ്ടപോലെ ഒരു വലിയ പണക്കാരനായി .അതോടെ ബന്ധങ്ങൾക്കെല്ലാം വേലികെട്ടി . നാട്ടിൽ വലിയൊരു വീടുപണിതു . അതോടെ കുടുംബത്തോടൊപ്പം സുഖമായി ഇനിയുള്ള കാലം നാട്ടിൽ ജീവിക്കാൻ തീരുമാനിച്ചു . ഗൾഫിൽ നിന്ന് എല്ലാ ബിസ്നെസ്സും നാട്ടിലേക്ക്‌ പറിച്ചു നട്ടു .
           നാട്ടിൽ പണം കൊണ്ട് ബാബു പ്രമാണിയായി . പണക്കാരുടെ പുതിയ സൗഹൃദങ്ങൾ ബാബുവിനെ തേടിയെത്തി .കള്ളും പെണ്ണുമായി ബാബു അവർക്കൊപ്പം പണത്തിൻറെ ഹുങ്കിൽ രമിച്ചു .
 സുഖലോലുപതയിൽ കൂത്താടിയ ഒരു രാത്രി ബാബുവിനെയും കൂട്ടരെയും ഹോട്ടൽ മുറിയിൽ നിന്നും പെണ്ണ്‍ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു . അപമാനം സഹിക്കാതെ ബാബുവിൻറെ ഭാര്യ വിവാഹമോജനം നേടി കുട്ടികളോടൊപ്പം അവളുടെ വീട്ടിലേക്ക് പോയി .ആ വലിയ വീട്ടിൽ ബാബു തനിച്ചായി ..നാട്ടുകാരും  കൂട്ടുകാരും ബാബുവിനെ ഒറ്റപ്പെടുത്തി . പിന്നീടുള്ള ദിവസങ്ങളെ സിഗരറ്റും കള്ളും കൂട്ടുകാരാക്കി ബാബു തള്ളിനീക്കി .  പണം അപ്പോഴും കുന്നുകൂടിക്കൊണ്ടിരുന്നു . സ്വസ്ഥത നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു അയാൾക്ക് . മാനവും കുടുംബവും നഷ്ടപ്പെട്ടതിനേക്കാൾ അയാൾ തകർന്നത് ഇടയ്ക്കിടെ വരുന്ന ചുമ കാരണം ഒരു ഡോക്ടറെ കാണിച്ചിരുന്നു .അതിൻറെ റിസൾട്ട് വന്നപ്പോഴായിരുന്നു .ഡോക്ടർ വളരെ ക്രൂരമായി വിധിയെഴുതി .ബാബുവിന് കാൻസർ ആണെന്ന് .ഒരുപാട് വൈകിയത് കൊണ്ട് ഇനി മരണം മാത്രമാണ് മരുന്നെന്നും ഡോക്ടർ പറഞ്ഞപ്പോൾ ബാബു ഉറക്കെ പൊട്ടിക്കരഞ്ഞു .
            തൻറെ പ്രതിരൂപം കണ്ണാടിയിൽ കാണുന്നത് പോലെ അയാൾ മരണം മുന്നിൽ കാണാൻ തുടങ്ങി . അയാൾ മാനസികനില തെറ്റിയ പോലെ അലമാരിയിലെ പണക്കെട്ടുകൾ മുറിയിൽ വാരിവിതറാൻ തുടങ്ങി ..
"ഞാനെൻറെ ജീവിതത്തേക്കാളേറെ നിങ്ങളെ സ്നേഹിച്ചു ..എന്നിട്ടിപ്പോ എൻറെ ജീവൻ രക്ഷിക്കാൻ നിങ്ങൾക്കാവില്ലേ ....എൻറെ അമ്മയെയും അച്ചനെയും കൂടെ പിറന്നവരെയും എൻറെ കുടുംബത്തെയും എല്ലാം ഞാൻ നഷ്ടപ്പെടുത്തിയത് നിങ്ങൾക്ക് വേണ്ടിയല്ലേ ..എന്നെ രക്ഷിക്കാൻ കഴിയാത്ത നിങ്ങളെ ഞാനെന്തിനു സ്നേഹിച്ചു ...." മുറിയിൽ ചിതറിക്കിടക്കുന്ന നോട്ടുകളെ വാരിയെടുത്ത് കയ്യിൽ ചുരുട്ടിപ്പിടിച്ച് അയാൾ വാവിട്ടു കരഞ്ഞു ...............
             രാത്രി യുടെ തിരശീല നീക്കി പ്രഭാതം പുഞ്ചിരിച്ചു .. ചിതറിക്കിടക്കുന്ന നോട്ടുകൾക്കിടയിൽ ബാബു മരിച്ചു കിടന്നു ...നേടിയെടുത്ത പണത്തെയും ..പണത്തിന് വേണ്ടി നഷ്ടപ്പെടുത്തിയ ഉറ്റവരെയും കുടുംബത്തെയും വിട്ട് ബാബു യാത്രയായി ........

                                          =======ശുഭം =======

                                                                                                             റൗഫ് റഹ്മത്തുള്ള ,






   
            

Wednesday, September 18, 2013

മരുഭൂമിയിലെ മാമൂലുകൾ .

ഇന്നത്തെ കാലത്ത് കൈമണിയില്ലാതെ ഒരുകാര്യം നടക്കില്ലന്നായിട്ടുണ്ട് ..നാട്ടിൽ പല സർക്കാർ ഓഫീസുകളിലും ഇത് കൂടിയേ തീരൂ എന്ന അവസ്ഥയാണ്‌ . പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയത് ഗൾഫെന്ന സ്വപ്നഭൂമിയിലെ അനുഭവങ്ങളാണ് .
                  ഞാനും എൻറെ രണ്ട് സുഹൃത്തുക്കളും കൂടി ഒരു ബിസ്സ്നെസ്സ് തുടങ്ങാൻ തീരുമാനിച്ചു .ആദ്യമായി 5000 ദിർഹം കൈമടക്ക് കൊടുത്തത് ഒരു കണ്ണൂരുകാരന് .ലൈസൻസിലെ ചില കാര്യങ്ങൾ ശരിയാക്കാൻ . സാരമില്ല !പോട്ടെന്നു വെച്ചു . കാര്യങ്ങൾ നടന്നു .ബിസ്സ്നെസ്സ് തുടങ്ങി .പക്ഷെ പച്ച കണ്ടില്ല .നാട്ടിലെ പച്ചവിട്ട് മരുഭൂമിയിൽ നോക്കിയാൽ എവിടെന്ന് കാണാൻ . പ്രവാസിയായി പോയില്ലേ ..വീണ്ടും വിശപ്പടക്കാൻ ഓടി .ഒരു ഷോപ്പ് എടുത്താലെന്തന്നു ചിന്തിച്ചു .അങ്ങനെ ഒരു ഷോപ്പ് നോക്കി അലഞ്ഞു .ഒന്നും ശരിയായില്ല .ഒടുവിൽ എനിക്ക് വേണ്ടപ്പെട്ട ഒരു സുഹൃത്തിനെ വിളിച്ചു .അവൻറെ അറിവിൽ വല്ല കടയും ഉണ്ടോന്ന് അറിയാൻ .അവൻ ഒരു കട ഒപ്പിച്ചു തന്നു .നല്ല സുഹൃത്തെന്ന് തോന്നിയെങ്കിൽ തെറ്റി .ആ കട ഒന്ന് കാണിച്ച് തന്നതിന് അവന് കൊടുക്കേണ്ടി വന്നത് 1000 ദിർഹം !. തീർന്നില്ല ,റിയൽ എസ്റ്റെറ്റുമായി കടയുടെ എഗ്രിമെന്റിനു പോയപ്പോൾ വാടക അൽപം കുറച്ച് കിട്ടാൻ ഓഫീസിലെ മിസ്രിക്ക് കൊടുത്തത് വീണ്ടും 1000 ദിർഹം . അങ്ങനെ കട ശരിയായി .ഇനി കടയിലെ ഡിക്കോറും മറ്റും ചെയ്യണ്ടേ ..അതിന് അനുമതിക്കായി മുനിസിപ്പാലിറ്റി ഓഫീസർ വന്നു .അളന്ന് പിടിച്ചപ്പോൾ തുടങ്ങാൻ പോകുന്ന ബിസ്സ്നെസ്സിന് കടക്ക് വലുപ്പം പോരെന്ന് മൂപ്പരെ കണ്ടു പിടുത്തം .ആ കണ്ടു പിടുത്തം പുറം ലോകം അറിയാതിരിക്കാൻ കൊടുത്തു വീണ്ടും ഒരു 1000 ദിർഹം . കടയുടെ മുകളിലെ ഫ്ലാറ്റിൽ തന്നെ ഒരു
താമസസൗകര്യം ഒപ്പിച്ചെടുത്തു .വെറുതയല്ല .അതിനും കൊടുത്തു 200 ദിർഹം . എല്ലാവിധ മാമൂലുകളും കൊടുത്ത് കഴിഞ്ഞപ്പോൾ കട തുടങ്ങാൻ മിച്ചം ഒന്നും ഇല്ലാതായി . ഇതാണ് ഗൾഫിന്റെ അവസ്ഥ .പണമുണ്ടാക്കാനാണ് എല്ലാവരും ഈ മരുഭൂമിയിൽ ജീവിതം ഹോമിക്കുന്നത് . പക്ഷെ ഇങ്ങനെ പിടിച്ച് പറിക്കുന്ന രീതിയിൽ പണമുണ്ടാക്കണോ ....?

                              -=========================================

                                                                                                               റൗഫ് റഹ്മത്തുള്ള ,


Tuesday, September 17, 2013

ആദാമിന്റെ മകൻ പോക്കർ ,(ഹാസ്യകഥ )

ആദാമിന്റെ മകൻ അബു എന്ന സിനിമ കണ്ടപ്പോൾ ഒന്ന് ഹജ്ജിന് പോകാൻ പോക്കറിന് പൂതിയുതിച്ചു . നാട്ടിൽ പല ഹാജിയാക്കന്മാരെ പോക്കർ കണ്ടിട്ടുണ്ട് .ഒക്കെ ബല്യ പണക്കാരാ ..അക്കൂട്ടത്തിൽ കായില്ലാത്ത ഒരു പോക്കരാജിയും കൂടിയിരിക്കട്ടെ എന്ന് തീരുമാനിച്ചു പോക്കർ . അതിന് വേണ്ടി പടച്ചോനോട് കുറെ പ്രാർത്ഥിച്ചു . പലരോടും ആവിശ്യം അറിയിച്ചു ..എല്ലാവരും ചിരിച്ച് തള്ളി .കായില്ലാത്ത പോക്കറിന് ഹജിയാരാകാൻ പാടില്ലേ ..പോക്കർ ചിന്തിച്ചു .കുറെ കണ്ണീരൊഴുക്കി ..ഒരു രക്ഷയുമില്ല .പോക്കരിന്റെ ആഗ്രഹം നാട്ടിലെങ്ങും പാട്ടായി ..പോക്കർ പടച്ചവനേയും പഴിപറഞ്ഞ് നടപ്പായി . എനിക്ക് വിധിയില്ല ..കായിള്ളോൻക്കേ വിധിയുള്ളു ..പാവപ്പെട്ട പോക്കറിന് വിധിയില്ല ....
സംഭവം അറിഞ്ഞ് നാട്ടിലെ ഒരു നല്ല മനുഷ്യൻ പോക്കറിനെ സമീപിച്ചു .."പോക്കരെ അൻറെ പാസ്പോട്ട് കൊണ്ടാ ..ഒക്കെ ഞാൻ ശരിയാക്കി തരാം .."
പോക്കർ പറഞ്ഞു "അതിനും പടച്ചോൻ എനിക്ക് വിധി തന്നില്ല ഇന്നേ വരെ എനിക്ക് പാസ്പോട്ടും കിട്ടിയില്ല ..പാവപെട്ട പോക്കറിന് ഒന്നിനും വിധിയില്ല .."
ഇത് കേട്ട അയാൾ ഒന്നും മിണ്ടാതെ നടന്നു .പോകുന്ന പോക്കിൽ പോക്കരിനോട് പറഞ്ഞു .."പോക്കരേ ആദ്യം പോയി പാസ്പോട്ട് എടുക്ക് ..."
അന്ന് മുതൽ പോക്കർ ആദാമിന്റെ മകൻ പോക്കരായി ..
----------------

പോക്കരിന്റെ കമൻറ് ;- 'നാം ചെയ്യേണ്ടത് ചെയ്യാതെ വിധിയെ പഴിക്കരുത്' .
                                                                                       റൗഫ് റഹ്മത്തുള്ള ,

Friday, September 13, 2013

രാവ് കഥ പറഞ്ഞപ്പോൾ ..(കഥ )

                                   രാത്രിയിലെ ഭക്ഷണ ശേഷം ഒരു സിഗരട്ട് വലിക്കുന്നത് അയാൾക്ക് പതിവായിരുന്നു .ഭാര്യ വരുന്നതിന് മുമ്പ് അയാൾ ബെഡ്ഡിൽ കിടപ്പുറപ്പിക്കും .പാത്രങ്ങൾ കഴുകി അടുക്കളയിലെ മറ്റു അല്ലറ ചില്ലറ പണികൾ തീർത്ത് അയാളുടെ ഭാര്യ ബെഡ്ഡിൽ ഒരരികിൽ മെല്ലെ തലചായ്ച്ചു .അപ്പോഴേക്കും അയാൾ ഉറക്കത്തിൽ വീണിരുന്നു .അവളും പതിയെ ഉറക്കത്തിലേക്ക് വീണ് കൊണ്ടിരുന്നു ....
ചെറിയ സ്വരത്തിൽ അവളുടെ മൊബൈൽ ശബ്ദിച്ചു .അവൾ പെട്ടന്ന് ഫോണെടുത്ത് അയാളെ ഒന്ന് നോക്കി .അയാൾ നല്ല ഉറക്കം .അവൾ പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു ..അങ്ങേ തലക്കൽ ഒരു പുരുഷ ശബ്ദം ..പിന്നെ വിളിക്കെന്ന് പറഞ്ഞ് അവൾ ഫോണ്‍ കട്ട് ചെയ്തു ..വീണ്ടും അവൾ ഉറക്കത്തിലേക്ക് ...
ഫോണ്‍ ശബ്ദിച്ചു ..അവൾ ഫോണെടുത്ത് മധുരമായി സംസാരിക്കാൻ തുടങ്ങി ..പെട്ടന്ന് അയാൾ ഉണർന്നു . താൻ ഉറങ്ങിക്കെടുക്കുമ്പോൾ തൻറെ ഭാര്യ ആരോടോ സംസാരിക്കുന്നത് കണ്ടപ്പോൾ അയാളുടെ നെഞ്ച് തകർന്നു ..അയാൾ ഫോണ്‍ അവളിൽ നിന്ന് പിടിച്ച് വാങ്ങി ..അങ്ങേതലക്കൽ ഒരു പുരുഷ ശബ്ദം ..അയാൾക്ക് നിയന്ത്രണം വിട്ടു ."ആരാടി ഇവൻ ..സത്യം പറഞ്ഞോ ..കുറച്ച് ദിവസമായി എനിക്ക് സംശയം കുടുങ്ങിയിട്ട് ..അതറിയാൻ തന്നെയാടീ ഞാൻ ഉറക്കം നടിച്ച് കിടന്നത് .."അയാളിൽ അന്ന് വരെ കാണാത്ത ഒരു പൗരുഷ ഭാവം അവൾ കണ്ടു ..എന്ത് പറയണമെന്നറിയാതെ അവൾ വാക്കുകൾ പരതി ..."അത് ...ചേട്ടാ ...ഞാൻ ...അത് ...'' അയാൾ അവളുടെ മുടിക്കെട്ട്‌ പിടിച്ച് തല കട്ടിലിൽ ഇടിച്ചു .."നായിൻറെ മോളെ ..നിന്നെ മാത്രം മനസ്സിൽ സ്നേഹിച്ച് നടക്കുന്ന എനിക്ക് ഇത് തന്നെ കിട്ടണം ..ഇതിന് നീ അനുഭവിക്കണം ...നിന്നെ ഞാൻ അനുഭവിപ്പിക്കും .."
അയാൾ അവളുടെ രണ്ട് കാലുകളും തല്ലിയൊടിച്ചു .എന്നിട്ട് കയ്യും കാലും കട്ടിലിൽ കെട്ടിയിട്ടു .അടുത്ത ദിവസം മുതൽ അവളുടെ കാര്യങ്ങൾ നോക്കാൻ ഒരു സ്ത്രീയെ അയാൾ കൊണ്ടുവന്നു ..ഭക്ഷണവും മലമൂത്ര വിസർജനവും എല്ലാം ആ കട്ടിലിൽ കിടന്ന് തന്നെ .പരിപാലിക്കാൻ ഒരു സ്ത്രീയും ..ആ റൂമിൽ മറ്റൊരു കട്ടലും കൂടി അയാൾകൊടുന്നിട്ടു .എന്നിട്ട് ഓരോ ദിവസം ഓരോ പെണ്ണുമായി അയാൾ ആ റൂമിൽ കിടക്കും ..അവളുടെ കണ്മുന്നിൽ വെച്ച് അയാൾ ഓരോ പെണ്ണുങ്ങളുമായി ശാരീരബന്ധത്തിലേർപ്പെട്ടു .അവൾ നിസ്സഹയായി നോക്കി കിടന്നു ..അവൾ ആ കട്ടിലിൽ കിടന്ന് ഉറക്കെ കരഞ്ഞു ..
"തീർന്നിട്ടില്ല ...നിൻറെ മരണം വരെ ഞാൻ മറ്റു പെണ്ണുങ്ങളുമായി ഈ കിടപ്പറ പങ്കിടുന്നത് നീ കാണണം ..അത്രയതികം സ്നേഹിച്ച് നീ എന്നെ വഞ്ചിച്ചില്ലെ ..."
                    പെട്ടന്ന് അവൾ ഞെട്ടിയുണർന്നു ..അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു ..ഈശ്വരാ ..എന്ത് സ്വപ്നമാണ് ഞാൻ കണ്ടത് ...അവൾ മനസ്സിൽ പറഞ്ഞു .മേശപ്പുറത്തിരുന്ന ജഗ്ഗിലെ വെള്ളം അവൾ ഒറ്റയിരിപ്പിന് കുടിച്ച് തീർത്തു .പതിയെ അവൾ മൊബൈലെടുത്ത് രണ്ട് ദിവസം മുമ്പ് അറിയാതെ വന്ന് കേറിയ ആ മിസ്സ്കോൾ നമ്പർ അവൾ ഡിലീറ്റ് ചെയ്തു .അവൾ ഒരു നെടുനിശ്വാസം വിട്ടു .പിന്നെ പതിയെ തൻറെ ഭർത്താവിന്റെ അടുത്ത് ചെന്നിരുന്ന് പതുക്കെ തട്ടിവിളിച്ചു .അയാൾ ഉണർന്നു ."നീയെന്തേ ..ഉറങ്ങിയില്ലേ ..."അയാൾ അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു ..അവൾ പതിയെ അയാളുടെ മാറിലേക്ക് ചാഞ്ഞു എന്നിട്ട് തേങ്ങി കരയാൻ തുടങ്ങി .."ഏട്ടാ ..മാപ്പ് ..എനിക്കൊരു തെറ്റുപറ്റി ..എന്നെ വെറുക്കരുതേ ..."
അയാൾ അവളെ തൻറെ മാറിലേക്ക് ചേർത്ത് പിടിച്ച് കെട്ടിപ്പുണർന്നു .."ഏയ്‌ ഒന്നുമില്ല മോളെ ...താനെന്തെങ്കിലും സ്വപ്നം കണ്ടതാകും .." അയാൾ അവളുമായി ആ ബെഡ്ഡിൽ ചേർന്ന് കിടന്നുറങ്ങി ......ആ രാത്രിയുടെ നിശബ്ദതയിൽ അവളുടെ തേങ്ങൽ അപ്പോഴും കേൾക്കാമായിരുന്നു .

                                       ***ശുഭം ***
                                                                                     റൗഫ് റഹ്മത്തുള്ള ,







Monday, September 9, 2013

ഒരു കാമുകിയും മുപ്പത്തിനാല് കാമുകന്മാരും (കഥ )

                        മഴ പെയ്തൊഴിഞ്ഞപ്പോൾ നാടിൻറെ മുഖം വെളുത്തു ..പക്ഷെ എൻറെ മുഖം വെളുത്തില്ല !. കാറ്റ് വീശി ഭൂമിയിലേക്ക് കണ്ണും നട്ടിരിക്കുന്ന ചക്കയും തേങ്ങാ കുലകളും ആടി . പക്ഷെ അവളുടെ മനസ്സ് ഉറച്ച് തന്നെ നിന്നു .കള്ള് ഷാപ്പിൽനിന്നിറങ്ങിയ പലരും തോട്ടുവരമ്പത്ത് വീണു .എൻറെ പ്രണയത്തിനു മുന്നിൽ അവൾ മാത്രം വീണില്ല !..ഞാനത്രക്ക് കൊള്ളരുതാത്തവനാണോ ..? മനസ്സിൻറെ ഏതോ കോണിൽ നിന്ന് അപകർഷതാബോധം എന്നെ തോണ്ടി വിളിച്ചു .
                  എന്തായിരിക്കും അവളെന്നെ തീരെ ഉപേക്ഷിക്കാൻ കാരണം ..ഞാൻ നിരാശയുടെ നെല്ലിപ്പടിയിൽ തലയിട്ടടിച്ചു .അവൾ വരുന്ന വഴിയോരത്ത് ബൈക്കുമായി കാത്ത്നിന്ന് വെള്ളമിറക്കിയത് വെറുതെയായി .ഞാൻ വിട്ടില്ല എനിക്ക് സഹിക്കെട്ട് അവളുടെ വീട്ടിലേക്കുള്ള റോഡരികിൽ വെച്ച് സിനിമാ സ്റ്റൈലിൽ അവളെ തടഞ്ഞു .എന്നോടൊന്ന് മിണ്ടിയാലെന്താന്നു ചോദിക്കുമ്പോഴേക്കും ഞാനും ബൈക്കും റോഡരികിലെ ചാലിലേക്ക് ഇന്ത്യയുടെ രൂപപോലെ മൂക്കുകുത്തി .ഒന്ന് പുഞ്ചിരിച്ച് അവൾ ഓടിയകന്നു ..സമാധാനം അവൾ ചിരിച്ചു .
               അവൾ കൂട്ടുകാരിയോട് എനിക്കെന്തെങ്കിലും പറ്റിയോന്ന് രണ്ട് ദിവസത്തിനു ശേഷം അന്വേഷിച്ചെന്നറിഞ്ഞപ്പോൾ ഞാൻ സന്തോഷം കൊണ്ട് കയ്യിലുണ്ടായിരുന്ന ചായക്കപ്പ് മേൽപ്പോട്ടിട്ട് ചാടി കാച്ച് ചെയ്തു .പക്ഷെ ചായക്കപ്പ് അപ്പുറത്ത് തെറിച്ച് വീണ് പതിനാല് കഷ്ണമായി .എൻറെ തല കസേരയിൽ തട്ടുകയും ചെയ്തു .എന്നാലും സാരമില്ല ,ഒരു പ്രണയം പൂവിടാൻ കുറച്ച് വേദന സഹിക്കണമെന്ന് ഏതോ ഒരു കാമുകൻ എവിടെയോ പറഞ്ഞിട്ടുണ്ടല്ലോ ...
                 അടുത്തദിവസം അവളെ കാണാൻ ബൈക്കെടുത്തു .പുറപ്പെടുംമുംബ് ബൈക്കൊന്നു കുലുക്കി നോക്കി .പെട്രോൾ കഷ്ടിയുള്ളു .കാമുകന്മാർക്ക് കാമുകികളെ കാണാൻ പെട്രോളിന് സബ്സീഡി നമ്മുടെ സർക്കാർ ഏർപ്പെടുത്തിയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ച് പോയി . ഇന്നവൾ എന്നോടെന്തെങ്കിലുമൊന്ന് മിണ്ടുമെന്നുതന്നെ ഞാൻ ഉറപ്പിച്ചു .
            അവളെക്കാൾ സൗന്ദര്യമുള്ള എത്രയെത്ര സുന്ദരികളാണ് കോളേജ് വിട്ടപ്പോൾ ഒഴുകിപോകുന്നത് .പക്ഷെ അവരെയൊന്നും നോക്കാതെ ഞാൻ അവളെ മാത്രം നോക്കിയതിന് എനിക്ക് കിട്ടി .മിണ്ടുന്നത് പോയിട്ട് ഒന്ന് നോക്കുക പോലും ആ പഹച്ചി ! ചെയ്തില്ല !!!. അപ്പുറത്തുള്ള ചാലിലേക്ക് ബൈക്കും കൊണ്ട് തലകുത്തിമറിഞ്ഞാലോന്നു വരെ ചിന്തിച്ചു .അങ്ങനെയെങ്കിലും അവളൊന്ന് ചിരിക്കുമല്ലോ .
          ദുഃഖം സഹിക്കവയ്യാതെ വറുത് മാപ്ലെടെ കടയിൽ നിന്ന് അരപ്പേക്കറ്റ് സിഗരട്ട് വാങ്ങി പഞ്ചായത്തുകാർക്ക് പോലും വേണ്ടാത്ത പഞ്ചായത്ത് പാലത്തിൻറെ മതിലിൽ ചെന്നിരുന്ന് .സിഗരറ്റിനു തീകൊളുത്തുമ്പോഴാണ്‌ പാലത്തിന്റെ അടുത്തുള്ള എൻറെയൊരു സുഹൃത്ത് വരുന്നത് .അവനുമായി സംസാരിച്ചാൽ എല്ലാം ഒന്ന് മറക്കാമല്ലോന്നു കരുതി .എവടെ ..! സംസാരിച്ച് തുടങ്ങിയത് തന്നെ അവളെ കുറിച്ചായിരുന്നു .ഞാൻ എൻറെ സങ്കടം അവനോട് പറഞ്ഞു .കേട്ടപാടെ അവൻ പൊട്ടി പ്പൊട്ടി ച്ചിരിക്കാൻ തുടങ്ങി ..അവൻ പറഞ്ഞു " നിനക്കവളുടെ ചരിത്രം അറിയില്ലേ ..അവളെ പ്രേമിക്കാത്തവർ ഈ നാട്ടിൽ ചുരുക്കമാണ് ..." ഇതും പറഞ്ഞ് അവൻ ഓരോ പേരുകൾ എണ്ണിപ്പറയാൻ തുടങ്ങി ..ഓരോ പേരുകൾ കേൾക്കുമ്പോഴും ഞാൻ അന്തം വിട്ട് ചോദിക്കും .."ങേ ..അവനോ ..,"...ആതെണ്ടിയോ "...."ആ കറപ്പനാ .."...എനിക്ക് വയ്യ "....
അവസാനം അവൻ പറഞ്ഞു  "മുപ്പത്തിമൂന്നാളെ ഞാനിപ്പോ എണ്ണി ,നിന്നെയും കൂട്ടിയാൽ മുപ്പത്തിനാല്... "
ആ അരപ്പേക്കറ്റ് സിഗരട്ട് ഒറ്റയിരിപ്പിന് വലിച്ച് തീർത്തിട്ടേ ഞാൻ കുടുമത്ത് പോയൊള്ളൂ .........

                                                    ****ശുഭം ****

                                                                               റൗഫ് രഹ്മത്തുള്ള ,




Saturday, September 7, 2013

മരുമകൻ (ഹാസ്യകഥ )

 ഹോസ്സാൻ കാദറിന്റെ മകളുടെ കല്യാണം കഴിഞ്ഞു. കാദറിനൽപ്പം നൊസ്സുണ്ടന്നാണ് നാട്ടിലെ സംസാരം . കാദർ ആരുടെയോ മുടിവെട്ടുമ്പോൾ അയാൾ ആ കസേരയിലിരുന്ന് അറ്റാക്ക് വന്ന് മരിച്ചതിനു ശേഷമാണ് നൊസ്സിന്റെ ആരംഭം . കാദറിനു തലതെറിച്ച ഒരുമോനുണ്ട് . പക്ഷെ നൊസ്സില്ല ...
കല്യാണം പൊടിപൊടിച്ചു .എല്ലാത്തിനും ഓടി നടന്നത് കാദർ തന്നെ .മോന്ക്ക് പുള്ളിവെട്ടാനാണ് നേരം . എന്നാലും കല്യാണത്തിന് വേണ്ടി കുറച്ചൊക്കെ പണിയെടുത്തു . പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് കാദർ . കൂടെ നൊസ്സും കൂടിയാകുമ്പോൾ ആളെപ്പിടിയെന്ന് ഊഹിക്കാവുതല്ലേയുള്ളൂ ..
                  കല്യാണം കഴിഞ്ഞന്ന് ഏറെ ക്ഷീണിച്ചാണ് കാദർ ഉറങ്ങിയിത് .എന്നാലും അവ്വൽ സുബഹിക്ക് തന്നെ കാദർ എണീറ്റു . മരോൻക് കാലത്ത് മട്ടനും പത്തിരിയും കൊടുക്കണം .ആറുമണിക്ക് തന്നെ കാദർ മോനെ വിളിക്കാൻ തുടങ്ങി . ചെക്കനുണ്ടോ എണീക്കുന്നത് .അവൻ ഓരോ വിളിക്കും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് കിടക്കും .പക്ഷെ കാദറിന്റെ വിളികേട്ട് മരുമോന്റെ ഉറക്കം പോയി . കാദർ ഉറക്കെ വിളിച്ച് പറഞ്ഞു ."ഡാ ..നായിന്റെ മോനെ എണീറ്റ് പോയി മട്ടൻ വാങ്ങീട്ട് വാടാ ..." ഉടനെ അടുക്കളയിൽ പത്തിരിപ്പണിയിലയിരുന്ന കാദറിന്റെ ഭാര്യ ഓടി വന്നു .."ഒന്ന് പതുക്ക പറ മനുഷ്യനെ ..ആ മരോന് അപ്പറത്തെ മുറീല് കിടക്കീണ്ട് .."
കാദറിനു ദേഷ്യം വന്നു ..
"ആ പുലയാടി മോനോട് ആദ്യം എണീറ്റ് പോകാൻ പറ ..ഇതെന്റെ വീടാ ..ഇക്കിഷ്ടമുള്ളത് ഞാൻ പറയും .."
മരോന് എല്ലാം കേട്ട് ആ റൂമിൽ തന്നെ !. കാലത്തും ഉച്ചക്കും പുറത്ത് വന്നില്ല പിന്നെ എപ്പോഴോ ആരും കാണാതെ ബാഗും എടുത്ത് മരോൻ മുങ്ങി ...

                                             *__ ശുഭം __ *        
                                                                           റൗഫ് റഹ്മത്തുള്ള ,


Thursday, September 5, 2013

'അവൾ എന്തിന് ചീത്തയായി ....? '(കഥ )

          അവനോടുള്ള പ്രതികാരം തീർത്തതിന്റെ സംതൃപ്തി ആയിരുന്നു അവളുടെ കണ്ണുകളിൽ . ഒരു അന്യപുരുഷന്റെ മുന്നിൽ അവൾ വസ്ത്രമഴിച്ചപ്പോഴും ,അയാൾക്ക് മുന്നിൽ സ്ത്രീയെന്ന മാംസ പിണ്ടത്തെ അനുഭവിക്കാൻ വിട്ട് കൊടുത്തപ്പോഴും അവളുടെ മനസ്സ് ലവലേശം പോലും പിടഞ്ഞില്ല !. അവൾ സ്വയം ചീത്തയാകാൻ തന്നെ തീരുമാനിച്ചിരുന്നു . അവളുടെ കാമുകന് ശേഷം ആദ്യമായി ഒരു പരിജയവുമില്ലത്ത പുരുഷന്റെ മുന്നിൽ തന്റെ ശരീരം നഗ്നമാക്കി കൊണ്ട് ചീത്തയായ ഒരു പെണ്ണിന്റെ ആദ്യ വാതിൽ തുറന്നിടുകയായിരുന്നു . ഇനിയും ഒരുപാട് പുരുഷന്മാർ തന്നെ ആസ്വദിക്കും ..അപ്പോൾ അതെല്ലാം അവനോടുള്ള പ്രതികാരമായിമാറുമെന്ന് അവൾ ഉറച്ച് വിശ്വസിച്ചു . അതവനോടുതന്നെ അവൾ പറഞ്ഞിട്ടുള്ളതുമാണ് .
                          സമൂഹത്തിലേക്ക് ഒരു വേശ്യയായി ഇറങ്ങാൻ തയ്യാറെടുക്കുന്ന ഇവളുടെ പേര് രേഷ്മ എന്നാണ് . ചെറുപ്പം മുതലേ വലിയ പടിവാശിക്കാരിയായിരുന്നു രേഷ്മ .വീട്ടിലെ ഏക പെണ്‍തരി . മാത്രവുമല്ല അവരുടെ കുടുംബത്തിൽ തന്നെ ആകെപ്പാടെയുള്ള ഒരേ ഒരു പെണ്‍കുട്ടി .അത്കൊണ്ട് തന്നെ എല്ലാവരും ആവിശ്യത്തിൽ കൂടുതൽ അവളെ ലാളിച്ചു . പിന്നെ പറയണ്ടല്ലോ ..വഷളായി . എപ്പോഴും അമ്മയോട് തർക്കുത്തരം പറയും .അച്ഛൻ ഗുജറാത്തിൽ ഒരു ഇരുമ്പ് കമ്പനിയിൽ ജോലി നോക്കുന്നു .
                രേഷ്മയുടെ അച്ചാച്ചൻ (അച്ഛന്റെ ജേഷ്ഠൻ ) തൊട്ടടുത്ത് തന്നെ താമസം . അദ്ദേഹം ഒരു ട്യുഷൻ സെൻറർ വീടിനു മുന്നിൽ നടത്തുന്നുണ്ട്.രേഷ്മയുടെ അച്ചാച്ചൻ നല്ലൊരു ആദ്യപകൻ കൂടിയായിരുന്നു . ആയിടക്കാണ്‌  അവിടെ പഠിപ്പിക്കാൻ പുതിയൊരു മാഷ് വരുന്നത് .രേഷ്മ അപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു .പുതിയ മാഷ് പെട്ടന്ന് തന്നെ കുട്ടികളുടെ മനം കവർന്നു .കുട്ടികൾ എപ്പോഴും പുതിയ മാഷിനെ കുറിച്ചായിരുന്നു സംസാരം .അതെങ്ങിനെയോ രേഷ്മയുടെ കാതുകളിലെത്തി .താമസിയാതെ രേഷ്മ അറിയാതെ മനസ്സിൽ മാഷിനൊരു കൂടൊരുക്കി .
മൂന്ന് മാസത്തോളം അവൾ അയാളറിയാതെ പ്രണയിച്ചു .എത്ര മൂടിവെച്ചാലും സത്യം സകലതും തട്ടിമാറ്റി പുറത്ത് വരുമല്ലോ ..അവളുടെ ഇഷ്ടം വീട്ടിലറിഞ്ഞു .അമ്മ ആ വിവരം അച്ചാച്ചനെ അറിയിച്ചു .കുടുംബത്തിൽ അതൊരു ചർച്ചയായി .രേഷ്മയെ മാഷിന് വിവാഹം കഴിച്ച് കൊടുക്കാൻ തീരുമാനിച്ചു . രണ്ട് വർഷത്തിന്‌ ശേഷം എന്നും തീരുമാനമായി .അവർ പരസ്പരം പ്രണയിക്കാൻ തുടങ്ങി . ചിന്തകൾക്കപ്പുറം ....സ്വപ്നങ്ങൾക്കപ്പുറം ...ഭാവനകൾക്കപ്പുറം .....പ്രണയം അവരിൽ പൂത്തുലഞ്ഞു .
                         സ്നേഹം ആർത്തുല്ലസിച്ചപ്പൊൾ ..പ്രണയം അതിര് കവിഞ്ഞപ്പോൾ ...അവർ പരസ്പരം എല്ലാം മറന്നു . അവൾക്കുള്ളതെല്ലാം അവനു സമ്മാനിച്ച് കൊണ്ട് അവളുടെ കന്യകത്വം എന്ന കാലത്തിന് വിരാമമിട്ടു . പിന്നീടുള്ള ദിവസങ്ങൾ പ്രണയം അവരിൽ ഒരു അലങ്കാരമാകാൻ തുടങ്ങി .വാക്കുകൾക്ക് പ്രയാസം നേരിട്ടു .. വിരഹത്തിന്റെ ഇടിമിന്നൽ കണ്ടു തുടങ്ങി .   'എല്ലാ ആണുങ്ങളും പെണ്ണിന്റെ ശരീരത്തിന് വേണ്ടിയാണോ പ്രണയിക്കുന്നതെന്ന് അവൾക്ക് തോന്നി തുടങ്ങി . ' അത് പറഞ്ഞ് അവൾ അവനോട് വഴക്കിട്ടു . പതിയെ അവൻ അവളിൽ നിന്ന് ഒഴിഞ്ഞു മാറാൻ തുടങ്ങി .ജോലി മതിയാക്കി അവൻ പോയി .തന്നെ ഒഴിവാക്കാനാണ് അവൻ ശ്രമിക്കുന്നതെന്നറിഞ്ഞപ്പോൾ അവളുടെ മനസ്സ് തകർന്നു .അവൾ അത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ..അതിൽ അവന്റെ മനസ്സലിഞ്ഞില്ലന്ന് മനസ്സിലാക്കിയ അവൾ  അവനോട് പറഞ്ഞു  "എന്റെ മരണം നിനക്ക് വേദനിക്കില്ലങ്കിൽ ഞാൻ ഒരു ചീത്ത പെണ്ണായി മാറും . നീ കാരണം ചീത്തയായ പെണ്ണിനെ ഓർത്ത് നീ സങ്കടപ്പെടും ...നിന്റെ മുന്നിലൂടെ ഒരു വേശ്യയായി ഞാൻ നടക്കും ...ഒരു പെണ്ണിനെ വേശ്യയാക്കിയതിന് നിന്റെ മനസ്സാക്ഷിയോടും സമൂഹത്തോടും നീ ഉത്തരം പറയേണ്ടി വരും ....അന്ന് നീ ചിന്തിക്കും ...അവൾ എന്തിന് ചീത്തയായി ..."

                                               *_____ശുഭം ________ *

                                                                                         റൗഫ് റഹ്മത്തുള്ള ,










Monday, September 2, 2013

മഹാഭാരത രചൈതാവ് (ഹാസ്യകഥ )

 
                                               
   കുഞ്ഞാപ്പയുടെ സ്കൂൾ ജീവിതം അവസാനിച്ച കാലം ..സ്കൂൾ അദികൃതർ അവസാനിപ്പിച്ചു എന്നതാണ് സത്യം . കുഞ്ഞാപ്പയുടെ ഒരു അനിയൻ എട്ടാം തരത്തിൽ പഠിക്കുന്നുണ്ടായിരുന്നു .പേര് മാമദ് ..,
ക്ലാസ്സിൽ ടീച്ചർ മഹാഭാരത കൃതിയെ കുറിച്ച് പഠിപ്പിച്ച് കൊണ്ടിരിക്കുന്നു . മാമദ് തലേന്ന് രാത്രി ഗാനമേളക്ക് പോയ ക്ഷീണത്തിൽ ഉറക്കം തൂങ്ങിയിരുന്നു ..ആ മഹനീയ കാഴ്ച്ച ടീച്ചറുടെ കണ്ണിൽ പെട്ടുപോയി . കയ്യിൽ കിട്ടിയ ഡെസ്റ്റെറെടുത്ത് ഒരു കീച്ച് കീച്ചി . മുഖത്ത് ചോക്ക്പൊടി പാറി ..മാമദ് ഞെട്ടിയുണർന്നു ... "മാമദ് ..പറയൂ ..ആരാ മഹാഭാരതം എഴുതിയത് .."
മാമദ് നേരെ ബോർഡിൽ നോക്കി ..അവിടെ ആരും എഴുതികണ്ടില്ല . കുറച്ച് നേരം മാമദ് ആലോചിച്ച് നിന്നു .പിന്നെ ധൈര്യസമേതം പറഞ്ഞു "ഞാനല്ല ടീച്ചറെ .." ടീച്ചർക്ക് അരിശം വന്നു .മാമദിന്റെ ചെവിപിടിച്ച് പുറത്തേക്ക് തള്ളി ! "വീട്ടീന്ന് ആരെങ്കിലും വിളിച്ചിട്ട് ഇങ്ങോട്ട് കേറ്യാ മതി .."
മാമദ് വീട്ടീന്ന് ആളെ കൊണ്ടുവന്നു .വന്നത് കുഞ്ഞാപ്പ . "എന്താ ടീച്ചറെ കാര്യം ..?"
കുഞാപ്പാടെ ചോദ്യം കേട്ട് ടീച്ചർ അടിമുടി ഒന്ന് നോക്കി .."ദേ ഇവനോട് തന്നെ ചോദിക്ക് അനിയനല്ലേ .."
കുഞ്ഞാപ്പ മാമദിനോട് ചൂടായി ..എന്താണ്ടാ ..കാര്യം ..?" മാമദിന്റെ കണ്ണ് നിറഞ്ഞു ."എന്നോട് മഹാഭാരതം എഴുതിയതാരാന്നു ചോദിച്ചു ..സത്യമായും ഞാനല്ല ഇക്ക .."മാമദിന്റെ കണ്ണീരിൽ അവൻ നിരപരാതിയാണെന്ന് കുഞാപ്പക്ക് തോന്നി ..കുഞ്ഞാപ്പ ടീച്ചറെ സ്വകാര്യത്തിൽ വിളിച്ച് കുറച്ച് മാറി നിന്ന് പറഞ്ഞു "ടീച്ചറെ മഹാഭാരതം ചിലപ്പോ ഓൻ തന്നെയാവും എഴുതിയത് ..പേടിച്ചിട്ട്‌ പറയാത്തതാവും ..ഓനെ സ്വകാര്യത്തിൽ വിളിച്ച് ചോദിച്ചാ ഓൻ സമ്മതിച്ചേനെ .."ഇതും പറഞ്ഞ് കുഞ്ഞാപ്പ പോയി .ടീച്ചർ കണ്ണും മിഴിച്ച് ഒരേ നിൽപ്പ് ....
                           *___________________________ *
                                                                                 റൗഫ് റഹ്മത്തുള്ള ,

Sunday, September 1, 2013

ഞമ്മളെ ജാതി (ഹാസ്യകഥ )

                                            
                                       
   നാട്ടിലെ അറിയപ്പെടുന്ന പറമ്പ് കച്ചവടക്കാരനാണ് മസ്താൻ .. അഞ്ചുസെന്റു മുതൽ അഞ്ചേക്കറ വരെ മസ്താൻ പലർക്കും ഒപ്പിച്ച് കൊടുത്തിട്ടുണ്ട് . അതും ചുളുവിലക്ക് !. കുഞ്ഞാപ്പക്ക് ഒരുതുണ്ട് ഭൂമി വാങ്ങാൻ ആയിടക്കാണ്‌ പൂതിയുതിച്ചത് . പക്ഷെ കുഞ്ഞാപ്പ ഒരു കണ്ടീഷൻ മസ്താന് മുന്നിൽ വെച്ചു . സ്ഥലത്തിനിത്തിരി വിലകൂടിയാലും കുഴപ്പമില്ല , ചുറ്റുവട്ടത്ത് മുഴുവൻ ഞമ്മളെ ജാതിയാവണം . മസ്താൻ അതേറ്റു . ഏറ്റുകഴിഞ്ഞപ്പോഴാണ് നാട്ടിൽ അങ്ങനെ ഒരു സ്ഥലം കിട്ടാനില്ലന്നു മസ്താന് മനസ്സിലായത് ..കുഞാപ്പക്ക് വാക്ക്കൊടുക്കും ചെയ്ത് .മസ്താൻ ആകെ വലഞ്ഞു . എന്നാലും ഒരുവിധം കഷ്ടപ്പെട്ട് ചില സ്ഥലങ്ങൾ മസ്താൻ കുഞാപ്പക്ക് കാണിച്ചുകൊടുത്തു . അപ്പോഴൊക്കെ കുഞ്ഞാപ്പയുടെ പ്രതികരണം ഇതായിരുന്നു .."സ്ഥലം കൊള്ളാം ...പക്ഷെ ആ മൂലയിലെ തോടിനടുത്ത് ഒരു മുണ്ടംകൊട്ടിയുടെ വീടാ ..അത് പറ്റില്ല ഒക്കെ ഞമ്മളെ ആൾക്കാരെന്നെ വേണം .."
മസ്താൻ പിന്നെ കുഞ്ഞാപ്പ വരുന്ന വഴി മെല്ലെ മുങ്ങും ...ഒന്നല്ലെങ്കിൽ അവിടെ ഹിന്ദു , അല്ലെങ്കിൽ ക്രിസ്ത്യാനി ..കുഞാപ്പക്ക് പറ്റിയ സ്ഥലം കിട്ടിയിട്ടേ പിടികൊടുക്കൂ എന്ന വാശിയിലായിരുന്നു മസ്താൻ മുങ്ങി നടന്നത് .. പക്ഷെ ഒരുദിവസം വെള്ളിയാഴ്ച മസ്താനും കുഞാപ്പയും കണ്ടു മുട്ടി ..മസ്താൻ കുടുങ്ങി !, കുഞാപ്പ മസ്താനോട്‌ ചൂടായി .."ഇങ്ങക്ക് പറ്റുല്ലങ്കിൽ അത് പറ !..ഞാൻ വേറെ ആരോടെങ്കിലും പറയാം .." മസ്താന് കലികയറി . മസ്താൻ കുഞ്ഞാപ്പയുടെ കൈപിടിച്ച് നേരെ കബറിസ്ഥാനിലേക്ക് കൂട്ടികൊണ്ടുപോയി . എന്നിട്ട് പറഞ്ഞു " കുഞാപ്പ ..ഈ കെടുക്കുന്നതൊക്കെ ഞമ്മടെ ജാതിയാ ..ഇവിടെ ഒരു പത്ത് സെന്റ്‌ നോക്കട്ടെ ? ഇതെല്ലാതെ ഞമ്മടെ ജാതിക്കാര് മാത്രള്ള ഒരു സ്ഥലം കിട്ടാല്ലാ ..."
കുഞാപ്പ അന്തംവിട്ടിരുന്നല്ലാതെ ഒന്നും മിണ്ടിയില്ല .
              *-----------------------------------------------------*
                                                                                              റൗഫ് റഹ്മത്തുള്ള ,