''ഇതിലെ കഥക്കോ കഥാപാത്രങ്ങൾക്കോ ജീവിച്ചിരുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല ..കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികമാണ് ''..........
റൗഫ് റഹ്മത്തുള്ള )
-----------------------------------------------------------------------
അവർ നാലുപേർ നല്ല സുഹൃത്തുക്കളായിരുന്നു . മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിലുള്ള പ്രായക്കാർ .. ജീവിതം അടിച്ച്പൊളിക്കുക എന്ന ഒരേ ചിന്തക്കാർ ... ജീവിതത്തിന്റെ ആനന്ദം ലഹരിയിലാണെന്ന് അവർ ഉറച്ച് വിശ്വസിച്ചു . എന്തെങ്കിലും ജോലി ചെയ്യുന്നവരാണോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലന്നും പറയാം ... എന്തെങ്കിലും ചെയ്ത്കാശുണ്ടാക്കുന്നവരാണ് . പക്ഷെ ഉണ്ടാക്കുന്ന കാശത്രയും ജീവിത സുഖങ്ങേളെന്ന് അവർ വിശ്വസിച്ച ലഹരിക്കും മറ്റും ചിലവഴിച്ചു .. നാലുപേരിൽ ഒരാൾ സാമ്പത്തികമായി ഉള്ള കുടുംബത്തിലും മൂന്നുപേർ മോശം സാമ്പത്തിക കുടംബത്തിലുള്ളവരുമാണ് .കുടുംബത്തോടും
ജന്മം തന്നവരോടും യാതൊരു ഉത്തരവാദിത്യവും ഇല്ലാത്തവർ .വീട്ടുകാരും നാട്ടുകാരും അവരെ കുരുത്തംകെട്ടവർ എന്ന് വിളിച്ചു ..പലരും അവരെ വെറുത്തു ...ശപിച്ചു ..! പക്ഷെ അതൊന്നും അവർ കാര്യമാക്കാതെ എല്ലാവിധ തെമ്മാടിത്തരങ്ങളിലും മദിച്ചു .. അവരുടെ ചിന്തകളും ബുദ്ധിയും ലഹരിയുടെ പുതിയ മേഖലകൾ കണ്ടെത്താൻ ഉപയോഗപ്പെടുത്തി ...നാലുപേരും കൂടി ലഹരിയിൽ മുഴുകുമ്പോൾ ഉടനെ ഒരു യാത്ര പ്ലാൻ ചെയ്യും .. യാത്രപ്പുറപ്പെട്ട് തിരിച്ച് വരുന്നത് വരെ ലഹരിയിൽ ആറാടുക എന്ന ലക്ഷ്യം മാത്രമാണ് ഓരോ യാത്രകൾക്ക് പിന്നിലുള്ളത് .യാത്രയുടെ ലക്ഷ്യം വീട്ടുകാർ മനസ്സിലാക്കിയത് കൊണ്ടാകണം എല്ലാ യാത്രകളും അവർ എതിർത്തിരുന്നത് ..എന്നാൽ വീട്ടുകാരുടെ വാക്കുകളെ പാടെ അവഗണിച്ചു കൊണ്ട് അവർ പല ഉല്ലാസ യാത്രകളും നടത്തി . ഒരു യാത്രക്ക് തടസ്സമായി നിന്ന തൻറെ തള്ളയെ തല്ലാനും അവരിലൊരുവൻ മടികാണിച്ചില്ല!..
അവർ എത്ര ക്രൂരരാണ് ... ദുഷ്ടന്മാർ ...വെറുക്കപ്പെട്ടവർ ....അവർ മുടിഞ്ഞുപോകട്ടെ !.... നാട്ടുകാരുടെയും വീട്ടിലുള്ളവരുടെയും ശാപവാക്കുകളും കുറ്റപ്പെടുത്തലുകളും ഇന്ന് രാവിലെ മുതൽ അവസാനിച്ചു !. അവർ നാലുപേരും അവരുടെ വീടുകളിലെ കോലായിൽ മൂന്ന് കഷ്ണം വെള്ളത്തുണിയിൽ പൊതിഞ്ഞ് കുറ്റപ്പെടുത്തലുകളും ശാപവാക്കുകളും ഇല്ലാതെ ' മയ്യത്ത്' എന്ന ഒരേ ഒരു നാമത്തിൽ നീണ്ടു നിവർന്നു കിടക്കുന്നു ..ശപിച്ചിരുന്നവർ ചുറ്റുമിരുന്ന് വാവിട്ട് കരയുന്നു ..............................നാടിനെ നടുക്കിയ വാർത്ത !...'നാലു സുഹൃത്തുക്കൾപുലർച്ച മൂന്ന് മണിക്ക് കാറിടിച്ച് മരിച്ചു ...!' നാലുവീടുകൾ ഒറ്റ ദിവസം കൊണ്ട് മരണവീടായി ...
കഴിഞ്ഞ ദിവസം രാത്രി ...., തന്റെ വീടിൻറെ പുറത്തിറങ്ങി കിഴക്ക് ഭാഗത്തുള്ള മാവിൻ ചുവട്ടിലിരുന്ന് നാല് പേരിലൊരുവൻ മൊബൈൽ ഫോണെടുത്ത് മറ്റ് മൂന്ന് പേർക്കും വിളിച്ച് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു .... അഞ്ചുമിനിട്ടിൽ കൂടിയില്ല എല്ലാവരുമായും സംസാരിച്ചപ്പോൾ ...സംസാരിച്ചത് ഇത്ര മാത്രം .." എൻറെ പെങ്ങളുടെ കുട്ടിയുടെ കഴുത്തിലെ മാല ഞാൻ അടിച്ചുമാറ്റി ...ഇന്ന് രാത്രി തന്നെ നമുക്കൊരു ടൂറടിക്കാം ....സ്ഥലം നെല്ലിയാമ്പതി ...ഒകെ ..''
വീട്ടിൽ നിന്നും ഇപ്പൊ വരാമെന്നും പറഞ്ഞ് അവൻ പുറത്തിറങ്ങി .. പത്ത് മിനിട്ട് കവലയിലെ അടച്ചിട്ട പീടിക കോലായിൽ അവൻ അവരെയും കാത്ത് നിന്നു ... അൽപം കഴിഞ്ഞപ്പോൾ ഒരു കാറിൽ മറ്റുമൂന്ന് പേരും ആഹ്ലാദപരിതരായി വന്നു ..
" നാളെ സ്വർണ്ണം വിക്കുന്നത് വരെ അടിച്ച് പൊളിക്കാനുള്ള കാശ് ;എല്ലാരെലുല്ലേ .." കാറിൽ കയറുന്നതിനു മുമ്പ് അവൻ ഒന്ന് സംശയം തീർത്തു ...
" നീ കേറ് മച്ചാ ..അതോക്കെണ്ട് .."
പിന്നെ അവർ നാലുപേരും കാറിൽ ഉറക്കെ പാട്ടും വെച്ച് ഉല്ലസിച്ച് കൊണ്ട്
തന്നെ യാത്ര തുടങ്ങി .... നാല് പേരും സിഗരറ്റിനു തീ കൊളുത്തി ..യാത്ര കുറച്ച് മുന്നോട്ട് നീങ്ങും തോറും ലഹരി മാറി തുടങ്ങി ..സിഗരട്ട് മാറി കഞ്ചാവായി ...വഴിമധ്യേ ബാറ് കണ്ടപ്പോൾ അവിടെന്ന് മൂക്കറ്റം കുടിച്ചു ...
കുടിച്ചാൽ ചെറിയൊരു തല്ലിണ്ടാക്കാതെ അവർ ബാറിൽ നിന്നിറങ്ങാറില്ല ..അതും സംഭവിച്ചു ...യാത്ര തുടർന്നു ..ഉല്ലാസ യാത്ര നമ്മൾ വിജാരിച്ചതിലും അടിപൊളിയാകുന്നുണ്ടെന്നു ഒരുത്തൻ അപിപ്രായം പറഞ്ഞു ..ആ വാക്കുകൾ അവരിൽ ആവേശം നിറച്ചു .." കൊളുത്താടാ ..അടുത്തൊരു നീലൻ (കഞ്ചാവ് )...നാലുപേരും ഓരോ കഞ്ചാവ് ബീഡിയും കൊളുത്തി ഡി .ജെ ..മ്യുസിക്കുമായി തകർത്തു കൊണ്ടിരുന്നു ...രാത്രി രണ്ട്മണി ..ഒരു മരത്തിൻറെ ചുവട്ടിൽ അവർ വണ്ടി നിർത്തി ..നാല് ഡോറും തുറന്നിട്ട് ഉറക്കെ സംഗീതവും മുഴക്കി ലഹരി മൂത്ത് അവർ ഡാൻസ് ചെയ്യാൻ തുടങ്ങി ... അരമണിക്കൂർ ആടിതിമിർത്ത് അവർ വണ്ടിയിൽ കയറി പുറപ്പെടും മുമ്പ് അവർ ലഹരിയുടെ ഊർജ്ജം കൂട്ടാൻ ഓരോ ഗുളികയും കഴിച്ചു ..ഉലകം തന്നെ അവരുടെ രണ്ടു കണ്ണുകൾക്ക് മുന്നിൽ ചുറ്റിത്തിരിയുന്നതായി അവർക്ക് തോന്നി ..വണ്ടി പുറപ്പെടുമ്പോൾ കൃത്യം രണ്ടേ മുപ്പത്തിയഞ്ച് ....വണ്ടിമുന്നോട്ടെടുത്ത് ഒരൽപം നീങ്ങിയുള്ളു ..പാഞ്ഞുവന്ന ഒരു ബസ്സുമായി അവരുടെ വാഹനം ഇടിച്ച് തകർന്നു ................
നാല് പേരും പെട്ടന്ന് ഞെട്ടിയുണർന്നു ...."ഒന്നും സംഭവിച്ചില്ല ...നീ വണ്ടിയെടുക്കാടാ ..മുന്നിലിരുന്നവൻ വണ്ടിയോടിച്ചവനോട് പറഞ്ഞു .
"എനിക്ക് സ്റ്റീരിങ്ങ് പിടിക്കാൻ പറ്റുന്നില്ല "..അപ്പോഴേക്കും ആളുകൾ ഓടിക്കൂടി ..അവർ നാല് പേരും വണ്ടിയിൽ നിന്നിറങ്ങി .
"ചേട്ടന്മാരെ ഞങ്ങൾക്കൊന്നും സംഭവിച്ചില്ല .."ഓടി ക്കൂടിയ നാട്ടുകാരോട് അവർ ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു ...പക്ഷെ അതാരും കേട്ടില്ല !.നാട്ടുകാർ വണ്ടി വെട്ടിപ്പൊളിച്ച് അവർ നാലുപേരുടെയും തകർന്ന ശവശരീരങ്ങൾ പുറത്തെടുത്തു ..അപ്പോഴാണ് തങ്ങൾ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്നവർക്ക് ബോധ്യപ്പെട്ടത് ...
നാലുപേരുടെയും ശവങ്ങൾ നാട്ടുകാർ റോഡിൽ കിടത്തി ..പോലീസും ആംബുലൻസും പാഞ്ഞു വരുന്നതും മറ്റും അവർ നാലുപേരും നോക്കി നിന്ന് നിലവിളിച്ചു ...സ്വന്തം ശരീരങ്ങൾ തകർന്നുകിടക്കുന്നത് അവർ നിസ്സഹായരായി നോക്കി നിന്നു ....അവർ ആഘോഷിച്ചിരുന്ന അവരുടെ ജീവിതം അവർക്ക് നഷ്ടമായി .. ലഹരിയുടെ ഒരംശം പോലും നുകരാൻ കഴിയാത്ത വെറും ആത്മാക്കളായി അവർ മാറി ...ചോരത്തിളപ്പിന്റെ ചെറുപ്പം ലഹരിക്ക് വിട്ട് കൊടുത്തപ്പോൾ അവർക്കവരുടെ ജീവൻ നഷ്ടമായി ..ജീവിതം നഷ്ടമായി ....
കുരുത്തംകെട്ടവർ...തെമ്മാടികൾ .....വെറുക്കപ്പെട്ടവർ ...എന്നല്ലാം വിളിച്ച് തള്ളിപ്പറഞ്ഞവർ പോലും അവർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് കണ്ടപ്പോൾ അവർ തങ്ങളുടെ ജീവൻറെ വിലയെ കുറിച്ചോർത്ത് സങ്കടപ്പെട്ടു ..നാലുപേരുടെയും ശവങ്ങൾ മറവു ചെയ്യുമ്പോൾ ..എല്ലാം കണ്ട് കൊണ്ട് അവർ ശ്യൂനതയിലേക്ക് മറയുകയായിരുന്നു ...............*
***ശുഭം ***
റൗഫ് റഹ്മത്തുള്ള ,
==========================================================
റൗഫ് റഹ്മത്തുള്ള )
-----------------------------------------------------------------------
അവർ നാലുപേർ നല്ല സുഹൃത്തുക്കളായിരുന്നു . മുപ്പതിനും മുപ്പത്തഞ്ചിനും ഇടയിലുള്ള പ്രായക്കാർ .. ജീവിതം അടിച്ച്പൊളിക്കുക എന്ന ഒരേ ചിന്തക്കാർ ... ജീവിതത്തിന്റെ ആനന്ദം ലഹരിയിലാണെന്ന് അവർ ഉറച്ച് വിശ്വസിച്ചു . എന്തെങ്കിലും ജോലി ചെയ്യുന്നവരാണോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലന്നും പറയാം ... എന്തെങ്കിലും ചെയ്ത്കാശുണ്ടാക്കുന്നവരാണ് . പക്ഷെ ഉണ്ടാക്കുന്ന കാശത്രയും ജീവിത സുഖങ്ങേളെന്ന് അവർ വിശ്വസിച്ച ലഹരിക്കും മറ്റും ചിലവഴിച്ചു .. നാലുപേരിൽ ഒരാൾ സാമ്പത്തികമായി ഉള്ള കുടുംബത്തിലും മൂന്നുപേർ മോശം സാമ്പത്തിക കുടംബത്തിലുള്ളവരുമാണ് .കുടുംബത്തോടും
ജന്മം തന്നവരോടും യാതൊരു ഉത്തരവാദിത്യവും ഇല്ലാത്തവർ .വീട്ടുകാരും നാട്ടുകാരും അവരെ കുരുത്തംകെട്ടവർ എന്ന് വിളിച്ചു ..പലരും അവരെ വെറുത്തു ...ശപിച്ചു ..! പക്ഷെ അതൊന്നും അവർ കാര്യമാക്കാതെ എല്ലാവിധ തെമ്മാടിത്തരങ്ങളിലും മദിച്ചു .. അവരുടെ ചിന്തകളും ബുദ്ധിയും ലഹരിയുടെ പുതിയ മേഖലകൾ കണ്ടെത്താൻ ഉപയോഗപ്പെടുത്തി ...നാലുപേരും കൂടി ലഹരിയിൽ മുഴുകുമ്പോൾ ഉടനെ ഒരു യാത്ര പ്ലാൻ ചെയ്യും .. യാത്രപ്പുറപ്പെട്ട് തിരിച്ച് വരുന്നത് വരെ ലഹരിയിൽ ആറാടുക എന്ന ലക്ഷ്യം മാത്രമാണ് ഓരോ യാത്രകൾക്ക് പിന്നിലുള്ളത് .യാത്രയുടെ ലക്ഷ്യം വീട്ടുകാർ മനസ്സിലാക്കിയത് കൊണ്ടാകണം എല്ലാ യാത്രകളും അവർ എതിർത്തിരുന്നത് ..എന്നാൽ വീട്ടുകാരുടെ വാക്കുകളെ പാടെ അവഗണിച്ചു കൊണ്ട് അവർ പല ഉല്ലാസ യാത്രകളും നടത്തി . ഒരു യാത്രക്ക് തടസ്സമായി നിന്ന തൻറെ തള്ളയെ തല്ലാനും അവരിലൊരുവൻ മടികാണിച്ചില്ല!..അവർ എത്ര ക്രൂരരാണ് ... ദുഷ്ടന്മാർ ...വെറുക്കപ്പെട്ടവർ ....അവർ മുടിഞ്ഞുപോകട്ടെ !.... നാട്ടുകാരുടെയും വീട്ടിലുള്ളവരുടെയും ശാപവാക്കുകളും കുറ്റപ്പെടുത്തലുകളും ഇന്ന് രാവിലെ മുതൽ അവസാനിച്ചു !. അവർ നാലുപേരും അവരുടെ വീടുകളിലെ കോലായിൽ മൂന്ന് കഷ്ണം വെള്ളത്തുണിയിൽ പൊതിഞ്ഞ് കുറ്റപ്പെടുത്തലുകളും ശാപവാക്കുകളും ഇല്ലാതെ ' മയ്യത്ത്' എന്ന ഒരേ ഒരു നാമത്തിൽ നീണ്ടു നിവർന്നു കിടക്കുന്നു ..ശപിച്ചിരുന്നവർ ചുറ്റുമിരുന്ന് വാവിട്ട് കരയുന്നു ..............................നാടിനെ നടുക്കിയ വാർത്ത !...'നാലു സുഹൃത്തുക്കൾപുലർച്ച മൂന്ന് മണിക്ക് കാറിടിച്ച് മരിച്ചു ...!' നാലുവീടുകൾ ഒറ്റ ദിവസം കൊണ്ട് മരണവീടായി ...
കഴിഞ്ഞ ദിവസം രാത്രി ...., തന്റെ വീടിൻറെ പുറത്തിറങ്ങി കിഴക്ക് ഭാഗത്തുള്ള മാവിൻ ചുവട്ടിലിരുന്ന് നാല് പേരിലൊരുവൻ മൊബൈൽ ഫോണെടുത്ത് മറ്റ് മൂന്ന് പേർക്കും വിളിച്ച് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു .... അഞ്ചുമിനിട്ടിൽ കൂടിയില്ല എല്ലാവരുമായും സംസാരിച്ചപ്പോൾ ...സംസാരിച്ചത് ഇത്ര മാത്രം .." എൻറെ പെങ്ങളുടെ കുട്ടിയുടെ കഴുത്തിലെ മാല ഞാൻ അടിച്ചുമാറ്റി ...ഇന്ന് രാത്രി തന്നെ നമുക്കൊരു ടൂറടിക്കാം ....സ്ഥലം നെല്ലിയാമ്പതി ...ഒകെ ..''
വീട്ടിൽ നിന്നും ഇപ്പൊ വരാമെന്നും പറഞ്ഞ് അവൻ പുറത്തിറങ്ങി .. പത്ത് മിനിട്ട് കവലയിലെ അടച്ചിട്ട പീടിക കോലായിൽ അവൻ അവരെയും കാത്ത് നിന്നു ... അൽപം കഴിഞ്ഞപ്പോൾ ഒരു കാറിൽ മറ്റുമൂന്ന് പേരും ആഹ്ലാദപരിതരായി വന്നു ..
" നാളെ സ്വർണ്ണം വിക്കുന്നത് വരെ അടിച്ച് പൊളിക്കാനുള്ള കാശ് ;എല്ലാരെലുല്ലേ .." കാറിൽ കയറുന്നതിനു മുമ്പ് അവൻ ഒന്ന് സംശയം തീർത്തു ...
" നീ കേറ് മച്ചാ ..അതോക്കെണ്ട് .."
പിന്നെ അവർ നാലുപേരും കാറിൽ ഉറക്കെ പാട്ടും വെച്ച് ഉല്ലസിച്ച് കൊണ്ട്തന്നെ യാത്ര തുടങ്ങി .... നാല് പേരും സിഗരറ്റിനു തീ കൊളുത്തി ..യാത്ര കുറച്ച് മുന്നോട്ട് നീങ്ങും തോറും ലഹരി മാറി തുടങ്ങി ..സിഗരട്ട് മാറി കഞ്ചാവായി ...വഴിമധ്യേ ബാറ് കണ്ടപ്പോൾ അവിടെന്ന് മൂക്കറ്റം കുടിച്ചു ...
കുടിച്ചാൽ ചെറിയൊരു തല്ലിണ്ടാക്കാതെ അവർ ബാറിൽ നിന്നിറങ്ങാറില്ല ..അതും സംഭവിച്ചു ...യാത്ര തുടർന്നു ..ഉല്ലാസ യാത്ര നമ്മൾ വിജാരിച്ചതിലും അടിപൊളിയാകുന്നുണ്ടെന്നു ഒരുത്തൻ അപിപ്രായം പറഞ്ഞു ..ആ വാക്കുകൾ അവരിൽ ആവേശം നിറച്ചു .." കൊളുത്താടാ ..അടുത്തൊരു നീലൻ (കഞ്ചാവ് )...നാലുപേരും ഓരോ കഞ്ചാവ് ബീഡിയും കൊളുത്തി ഡി .ജെ ..മ്യുസിക്കുമായി തകർത്തു കൊണ്ടിരുന്നു ...രാത്രി രണ്ട്മണി ..ഒരു മരത്തിൻറെ ചുവട്ടിൽ അവർ വണ്ടി നിർത്തി ..നാല് ഡോറും തുറന്നിട്ട് ഉറക്കെ സംഗീതവും മുഴക്കി ലഹരി മൂത്ത് അവർ ഡാൻസ് ചെയ്യാൻ തുടങ്ങി ... അരമണിക്കൂർ ആടിതിമിർത്ത് അവർ വണ്ടിയിൽ കയറി പുറപ്പെടും മുമ്പ് അവർ ലഹരിയുടെ ഊർജ്ജം കൂട്ടാൻ ഓരോ ഗുളികയും കഴിച്ചു ..ഉലകം തന്നെ അവരുടെ രണ്ടു കണ്ണുകൾക്ക് മുന്നിൽ ചുറ്റിത്തിരിയുന്നതായി അവർക്ക് തോന്നി ..വണ്ടി പുറപ്പെടുമ്പോൾ കൃത്യം രണ്ടേ മുപ്പത്തിയഞ്ച് ....വണ്ടിമുന്നോട്ടെടുത്ത് ഒരൽപം നീങ്ങിയുള്ളു ..പാഞ്ഞുവന്ന ഒരു ബസ്സുമായി അവരുടെ വാഹനം ഇടിച്ച് തകർന്നു ................
നാല് പേരും പെട്ടന്ന് ഞെട്ടിയുണർന്നു ...."ഒന്നും സംഭവിച്ചില്ല ...നീ വണ്ടിയെടുക്കാടാ ..മുന്നിലിരുന്നവൻ വണ്ടിയോടിച്ചവനോട് പറഞ്ഞു ."എനിക്ക് സ്റ്റീരിങ്ങ് പിടിക്കാൻ പറ്റുന്നില്ല "..അപ്പോഴേക്കും ആളുകൾ ഓടിക്കൂടി ..അവർ നാല് പേരും വണ്ടിയിൽ നിന്നിറങ്ങി .
"ചേട്ടന്മാരെ ഞങ്ങൾക്കൊന്നും സംഭവിച്ചില്ല .."ഓടി ക്കൂടിയ നാട്ടുകാരോട് അവർ ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ടിരുന്നു ...പക്ഷെ അതാരും കേട്ടില്ല !.നാട്ടുകാർ വണ്ടി വെട്ടിപ്പൊളിച്ച് അവർ നാലുപേരുടെയും തകർന്ന ശവശരീരങ്ങൾ പുറത്തെടുത്തു ..അപ്പോഴാണ് തങ്ങൾ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്നവർക്ക് ബോധ്യപ്പെട്ടത് ...
നാലുപേരുടെയും ശവങ്ങൾ നാട്ടുകാർ റോഡിൽ കിടത്തി ..പോലീസും ആംബുലൻസും പാഞ്ഞു വരുന്നതും മറ്റും അവർ നാലുപേരും നോക്കി നിന്ന് നിലവിളിച്ചു ...സ്വന്തം ശരീരങ്ങൾ തകർന്നുകിടക്കുന്നത് അവർ നിസ്സഹായരായി നോക്കി നിന്നു ....അവർ ആഘോഷിച്ചിരുന്ന അവരുടെ ജീവിതം അവർക്ക് നഷ്ടമായി .. ലഹരിയുടെ ഒരംശം പോലും നുകരാൻ കഴിയാത്ത വെറും ആത്മാക്കളായി അവർ മാറി ...ചോരത്തിളപ്പിന്റെ ചെറുപ്പം ലഹരിക്ക് വിട്ട് കൊടുത്തപ്പോൾ അവർക്കവരുടെ ജീവൻ നഷ്ടമായി ..ജീവിതം നഷ്ടമായി ....
കുരുത്തംകെട്ടവർ...തെമ്മാടികൾ .....വെറുക്കപ്പെട്ടവർ ...എന്നല്ലാം വിളിച്ച് തള്ളിപ്പറഞ്ഞവർ പോലും അവർക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് കണ്ടപ്പോൾ അവർ തങ്ങളുടെ ജീവൻറെ വിലയെ കുറിച്ചോർത്ത് സങ്കടപ്പെട്ടു ..നാലുപേരുടെയും ശവങ്ങൾ മറവു ചെയ്യുമ്പോൾ ..എല്ലാം കണ്ട് കൊണ്ട് അവർ ശ്യൂനതയിലേക്ക് മറയുകയായിരുന്നു ...............****ശുഭം ***
റൗഫ് റഹ്മത്തുള്ള ,
==========================================================


“കവിയുടെ യഥാർത്ഥധർമ്മമെന്തെന്ന്
ReplyDeleteഎനിക്കറിയില്ല;അറിയണമെന്ന് ആഗ്രഹവുമില്ല.
എന്നെ കവിയെന്ന് വിളിക്കാതിരിക്കൂ!
എന്തെന്നാൽ, ഞാൻ പാപത്തിന്റെ
വിത്തുകളാണ് വിതയ്ക്കുന്നത്.“ - ചങ്ങമ്പുഴ.
Please Close the Comment Moderation
ReplyDelete